Wednesday, July 30, 2008

Get Out Of Here!




Again,
that elephant is chasing me!
The multi-dimensional,
three-tusked,
zebra-like,
mammoth!


Why?
Because,
I told him
to get his hell
out of here
into the woods.

But,
he was zebra-lined!

He chased me,

I ran through the maze,

he attacked me
with jets of fire
fired from his
Bushy trunk.

I tried flying,
he too flew!
I swam,
he swum!

I halted at Greenland.
He jumped
onto my head
and pressed me
to the ground.


My head was full moon,
my hand was trapeze rope,
I reached out for sun,
got it,
and hit him on his face.

He was tired!
I was asleep!
--------- by Sudeep Moothamana

കപീസ് ഗിഫ്റ്റ് ടു മന്‍മോഹന്‍

കപി ഒരു പ്രകൃതി സ്നേഹിയാണ്. സംശല്ല്യ!
കപിയുടെ തുണിസഞ്ചി തന്നെ അതിന് ഉരുദാഹരണമാണ്. ഇന്നു കപി കുറച്ചു തിരക്കിലാണ്.
കപി ദില്ലിയില്‍ എത്തിക്കഴിഞ്ഞു. ഉദ്ദേശം വേറെ ഒന്നും അല്ല. സുഹൃത്ത് മന്‍മോഹനെ ഒന്നു
കാണണം, ഒരു ഗിഫ്റ്റ് കൊടുക്കണം, അത്രന്നെ!

കപി മന്മോഹന്റെ വീടിനു മുന്‍പില്‍ എത്തി. സെക്യൂരിറ്റി ഗാര്‍ഡുകള്‍ കപിയെ ബഹുമാനിച്ച്
സഞ്ചി പരിശോദിച്ച് തീവ്രവാദിയല്ല എന്ന് ഉറപ്പു വരുത്തി. അതിന് ശേഷം, മിലിട്ടറി അമേരികായുമായി സഹകരിച്ചത് മൂലം, അമേരിക്കന്‍ സ്റ്റൈലില്‍ കപിയുടെ വേഷം അഴിച്ചു പരിശോദിക്കാന്‍ ഉള്ള തയ്യാറെടുപ്പ് തുടങ്ങി. അപ്പഴേക്കും, രക്ഷകനായി മന്‍മോഹന്‍ വരാന്തയില്‍ അവതരിച്ചു. മൂപ്പര്‍ കുളിമുറിയില്‍ ആയിരുന്നു.

മന്‍മോഹന്‍ കപിയെ സന്തോഷത്തോടെ സ്വീകരിച്ചു മുറിയിലേക്ക് കടത്തി. ചിരിച്ചു കാണിച്ചു. കപി അത് തിരിച്ചും കൊടുത്തു. അതിന് ശേഷം കസേരക്ക് ബുദ്ധിമുട്ടുണ്ടാക്കി കപിയെ അതില്‍ പിടിച്ച് ഇരുത്തി. സോണിയാജി കൊടുത്ത ഒരു ചാരുകസേരയില്‍ നമ്മുടെ സ്വന്തം മന്‍മോഹന്‍ജി ചാഞ്ഞു കിടന്നു.

എന്തൊക്കെ ഉണ്ട് കപി വിശേഷം?
സുഖം തന്നെ!
( കണ്‍വര്‍സേഷന്‍ ലാഗിംഗ് വരുത്തും എന്നതിനാല്‍ വിഷയത്തിലേക്ക് നോസ് ഡൈവ് ചെയ്യുന്നു)

മന്‍മോഹന്‍ തുടര്‍ന്നു...
എന്നെ കുറിച്ച് നാട്ടിലൊക്കെ എന്താ അഭിപ്രായം?

വളരെ നല്ല അഭിപ്രായംന്നൊന്നും പറയാന്‍ വയ്യ, മഹാമോശം തന്ന്യാ! പ്രത്യേകിച്ച് ബുദ്ധി ജീവികളുടെ
ഇടയില്‍.

ബുദ്ധി ജീവികളോടു പോകാന്‍ പറ. അവര്‍ എന്നെ കാല് വാരിയതല്ലെ?
പക്ഷെ.... ജനം? എന്തുകൊണ്ടാ കപി അവര്‍ക്ക് അങ്ങനെ തോന്നാന്‍ ?

അവിടത്തക്ക് ട്ടെല്ലില്ല എന്നാണ് ആക്ഷേപം.
"ഉയര്‍ന്നു ഉയര്‍ന്നത്
മേല്ക്കുര തകര്‍-
ത്തുവളഞ്ഞുപുളഞ്ഞ്
കടലുകടന്നങ്ങകലേയുള്ള
വാഷിംഗ്‌ട്ടണ്ണില്‍ സ്റ്റണ്ടായി..."
അത് ഒരു ചോദ്യ ചിഹ്നം പോലെ വളഞ്ഞു വളഞ്ഞു മൂക്കും കുത്തി കയ്യും നീട്ടി നിക്ക്വാണ് ന്നാന്നു സംസാരം. ഞാനുള്‍പ്പെടെയുള്ള ജനങ്ങള് മു‌ക്കുകുത്താന്‍ സമ്മതിക്കാതെ അത് പൊത്തിപ്പിടിച്ചിരിക്ക്യയാണ്.

കടവുളെ! സോണിയാജി!
ആകെ നാറിയല്ലോ!

ഇതെങ്ങന്യാ സംഭവിച്ചത്?

എങ്ങന്യാ സംഭവിച്ചത് എന്നോ?
കാര്യം ഇവിടെ ഓപ്പണ്‍ മാര്‍ക്കറ്റ് - ജനങ്ങള്‍ക്ക്‌ ആവശ്യമുള്ള സാധനങ്ങള്‍ മുഴുവനും ഓപ്പണ്‍ ഇക്കൊനോമിക് പോളിസി വഴി, ഉരുണ്ട ഗോളത്തിന് മുഴുവന്‍ വേണ്ടി, ഓപ്പണ്‍ ചന്ത - ഉണ്ടാക്കി ഗ്ലോബലൈസ് ചെയ്തുവെങ്കിലും ഇപ്പൊ എന്നെ കസേരയില്‍ ക്ലോസ് ചെയ്തു ഇട്ടിരിക്കുവ. സോണിയാജിഎന്ന് വേണ്ട, ഇവിടെയുള്ള കമ്പ്ലീറ്റ് ജീകളും കൂടി അടിച്ച് പരത്തി ഇപ്പൊ ജിന്‍റിന്റെ കോലത്തിലായി എന്റെ നട്ടെല്ല്. ജനങ്ങളുടെ മുന്‍പില്‍ ഇപ്പൊ എനിക്ക് കുട്ടനാട്ടിലെ പുഞ്ചപ്പാടത്തിന്റെ വിലപോലുമില്ല!

ഹും! പേടിക്കേണ്ട! എല്ലാത്തിനുമുള്ള ഒരു പരിഹാരം എന്റെ കയ്യിലുള്ള തുണിസഞ്ചിയില്‍ ഉള്ളതാകുന്നു! അവനെ ഞാന്‍ ഓപ്പണ്‍ ചന്തയിലേക്ക് എടുക്കട്ടെ?

എടുക്കു! തീര്‍ച്ചയായും! എന്താ അത്? കവിത വല്ലോം ആണോ?

അല്ല! പാര്‍ലമെന്റിലെ ബുജികള്‍ കൈവിട്ടില്ലെ? അവരെ മൈന്‍ഡ് ചെയ്യണ്ടല്ലോ! ഇനി തിടുക്കം ഒന്നു കൊറച്ചുകൂടെ?

കമ്മന്റ് കേട്ട് പല്ലുകള്‍ ഓപ്പണ്‍ ആക്കാതെ, എന്തിന്, സ്വന്തം വായ പോലും ഓപ്പണ്‍ ആക്കാതെ ഒന്നു ചിരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
കപി ഗിഫ്റ്റ് പുറത്തെടുത്തു. ഒരു കടലാസ്സിലാണ് സംഭവം പൊതിഞ്ഞിരിക്കുന്നത്‌. കപി അത് മന്‍മോഹന്‍ജിക്ക് കൊടുത്തു. ചവറ്റുകോട്ടയില്‍ ഇടുന്നതിനു പകരം അദ്ദേഹം അത് മേശപ്പുറത്തേക്ക് സ്വീകരിച്ചു.

എന്താണിത്? കപി, പറയൂ.

ഇതു നല്ല ഒന്നാന്തരം ഒരു നട്ടെല്ലാണ്. നാട്ടില് നെടുമ്പാശ്ശേരി വീ..പി. റോട്ടില്‍ കെ.എസ്.ആര്‍.ട്ടി.സി. ബസ് കയറി ഒരു ചാവാലി പട്ടി ചത്തിരുന്നു.
കഴിഞ്ഞ ആഴ്ച്ച.
ബട്ട്, നട്ടെല്ല് സര്‍വൈവ് ചെയ്തു. തീര്‍ച്ചയായും ഇതു താങ്കളെയും സര്‍വൈവ് ചെയ്യിക്കും.

മന്‍മോഹന്‍ സന്തോഷവാനായി കസേരയില്‍ നിന്നും ചാടിയേഴുന്നേറ്റു കപിയെ ആശ്ലേഷിച്ചു.
ഉടനെ ബുഷ്ജിയെ ഫോണ്‍ ചെയ്തു.

ഹലോ! ഞാനാ, മന്‍മോഹന്‍ . വിച്ച് ഇസ് ബെസ്റ്റ് ഹോസ്പിറ്റല്‍ ഇന്‍ അമേരിക്ക?

കപി പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു.


----- ബൈ സുദീപ് മൂത്തമന

Tuesday, July 29, 2008

Fumes



For one day i will live, and die in the night... My heat will create fumes, over the shallow river.... The fumes will fade in the evening light, and i will die in the night.... If this were true , life was for one day and one night i would have longed for that next second in which i would rejoice as it was my last second.... Sacred are my thoughts, sacred is my life....
O life, you are precious for others , for me u are sacred.... O life, show me your marvels by the day, and take me by night....
Take everything in you can in the night rains of summer..... But remember in my short life i will leave something.... I will leave the fumes of my heat, which will fade by the evening light... I know the fumes will fade, fade into thin air..... Leaving no trace of my heat,still.... Still i will leave the fumes....


---- By Raghu Ram

തിരികെ വിളിക്കു നീ എന്നെ!


പിറന്ന മണ്ണെ തിരികെ വിളിക്കു നീ എന്നെ

ഏകനായ് ഞാനിന്നീ മണ്ണില്‍

കളിക്കാനില്ല ചിരിക്കാനില്ലാരുമിന്ന് തോഴരായ്.

എന്‍ കളിപ്പാട്ടങ്ങള്‍ എന്നേ കളഞ്ഞുപോയ്,

എന്‍ കളിവഞ്ചി എങ്ങോ മറിഞ്ഞുപോയ്,

യാത്ര പോലും ചൊല്ലാതെ ഏതോ ആഴങ്ങളിലേക്ക്

എന്‍ പട്ടത്തെ സുന്ദരമാം തെന്നലിനേകി ഞാന്‍

എന്‍ തോഴിയാം പട്ടത്തെ കൊണ്ടവന്‍ പറന്നകന്നു.

ഇതെല്ലാം മറന്നു ഞാന്‍ മയങ്ങട്ടെ,

ആരും വന്നെന്നെ ഉണര്‍ത്തരുതെ.

തിരികെ പോകുന്നു ഞാന്‍ എന്‍ പെറ്റമ്മതന്‍ അരികിലേക്ക്.

ആരും തിരികെവിളിക്കരുതെന്നെ.

ഞാനെന്‍ അമ്മയുടെ മടിയില്‍ മയങ്ങട്ടെ

അന്തിയാമം കറുത്ത മുഖംമൂടിയാലെത്തും മുന്‍പെ,

വിളിക്കു എന്‍ അമ്മേ നിന്‍ അരികിലേക്കായ്.

ഇനി അര്‍ക്കരശ്മികള്‍ കരിക്കില്ല

ഞാന്‍ തുന്നിയ നിലാവിന്‍ കുപ്പായം

എനിക്കെന്നോ നഷ്ട്ടമായെന്‍ നിലാവിന്‍ കുപ്പായം.

ഞാനീ എഴുതും വരികളെ മറക്കല്ലെ.

കറുകറുത്ത അന്തിയാമങ്ങളേ ഞാന്‍ മയങ്ങട്ടെ

എന്‍ അമ്മതന്‍ മടിത്തട്ടില്‍.

ഒരു വേള എന്നേ ഉണര്‍ത്തരുതെ നിങ്ങളാരും

കനിയുമെങ്കില്‍ കഴിയുമെങ്കില്‍ ഏകുക നിങ്ങള്‍

തന്‍കണ്ണീരിന്‍ നനവ് എന്‍ ദാഹിക്കും വരികള്‍ക്കായ്.


----- ബൈ രാജന്‍ സോമസുന്ദരം

Thursday, July 24, 2008

SMART KERALA!

Left-right! Left-right!
Left-right! Left-right!
Kerala marches left-right!
Left-right! Left-right!
Left-right! We go!

But,

Left left,
And,
Right wrong.

But still,
We march...
Left-right! Left-right!
Echoes rule ears!


---- By Sudeep Moothamana

Wednesday, July 23, 2008

കപി കണ്ട നിരാശാകാമുകന്‍




നിനക്കു വേണ്ടി ഞാന്‍ ഒരുക്കിയ ആല്‍ത്തറയില്‍,
ഒരു സര്‍പ്പജടം ദൃശ്യം,
അതിന്നിടത്തായ്,
ചത്തു കൊക്ക്‌ തള്ളിയൊരു മാടപ്പ്രാവും!

ചിറകൊടിഞ്ഞ പ്രതീക്ഷകളെ ചിന്നഭിന്നമാക്കിയ സര്‍പ്പമേ...
നീയും നശിച്ചുവോ?

അരുത്.
ഉണരൂ.
ഉണര്‍ന്നിരിക്ക നീ അല്‍പ്പ നിമിഷം,
എന്‍ സങ്കടം കേള്‍ക്ക നീ ഒരു തവണ,
കേട്ടിട്ടുങ്ങിക്കോള്‍.
ഉഗ്രവിഷമൂര്‍ത്തി,
എന്‍ മനോവിഷം ഇറക്കുക,
അതിനായ് ഉണരുക!



ഹാ! ഉണര്‍ന്നുവോ?
എന്റ വിളികേട്ടുര്‍ന്നുവോ?
ഉറവവറ്റുന്നതിന്‍ മുന്‍പുനീയുര്‍ന്നുവോ?
നന്ദി!
ഒരായിരം നന്ദി!

ഹാ! ഇഴയുന്നതെന്തിന്?
ഇഴഞ്ഞുനീങ്ങുന്നതെന്തിന്?
നില്‍പ്പുണ്ടിവിടെ,
മനോവിഷമം പേറി ഞാന്‍ ,
ചിറകുകള്‍ തകര്‍ന്ന ഞാന്‍ ,
നിനക്കായ് ആല്‍ത്ത തീര്‍ത്ത ഞാന്‍ ,
നിന്നെ വിളിച്ചുണര്‍ത്തിയ ഞാന്‍ ,
എന്നിട്ടും,
എന്റ ഹൃദയത്തില്‍ ചവിട്ടി ഇഴഞ്ഞു നീങ്ങുന്നതെന്തേ നീ?




മറിഞ്ഞാതെന്തേ എന്‍ കാഴ്ച്ചയില്‍ നിന്നു നീ?
കലക്കിമറിക്കുന്നതെന്തിനെന്‍ കണ്ണുകള്‍?
ഇല്ല! തളരില്ല ഞാന്‍ !
നീ ഇണതേടിയകന്നാലും,
തളരില്ല ഞാന്‍ !
ആല്‍ത്തക്ക് സമീപമോരു താജ് മഹാലുയര്‍ത്തി,
ചിറകൊടിഞ്ഞ എന്‍ കിനാവുമായ്,
പൊട്ടിത്തകരാത്ത ഹൃദയശുദ്ധിയുമായ്‌,
കാത്തിരിക്കും,
ഹൃദയം പൊട്ടി ഒടുങ്ങും വരെ ഞാന്‍ ,
കാത്തിരിക്കും,
നിനക്കായ്,
കാത്തിരിക്കും!


---- ബൈ സുദീപ് മൂത്തമന

Monday, July 21, 2008

കപി കാമു സല്ലാപം





ഓമലെ ശലഭങ്ങള്‍ ആകാരഭംഗി-
കൊണ്ടെന്‍മനം ആനന്ദപൂര്‍ണമാക്കി.

പ്രാണനെ, ഞാന്‍ നിന്റെ മടിയിലായ് തലവെച്ച്‌
നിന്‍ മനം നോക്കുന്നതോളമുണ്ടോ?

നിന്‍ കണ്ണില്‍ എന്‍ കണ്ണ് സ്വപ്‌നങ്ങള്‍ നുണയുമ്പോള്‍
എന്‍ മനം കുളിരാല്‍ പ്രകാശമാകും.




എന്നെ പതപ്പിച്ച് കിനാവിന്റെ തീരത്ത്
നിന്നും അകറ്റുവാന്‍ നോക്കരുതേ.

എന്തേ ഓമലെ, തെറ്റിധരിക്കുവാന്‍
ശലഭത്തിന്‍ ഭംഗി നീ കാന്വതല്ലെ?

ജീവിതമാകുന്ന തോണിയില്‍ ദൂരങ്ങള്‍,
സമയങ്ങള്‍ അനവധി പോകവേണ്ടെ?

പാര്‍ക്കുവാം നമുക്കുനൂറായിരം വര്‍ഷങ്ങള്‍
ഇതുപോലെ പ്രണയാര്‍ദ്ര സുന്ദരമായ്




ഫന്റസിയല്ല, റിയാലിറ്റി വാഴണം,
ആയിരം സ്വപ്‌നങ്ങള്‍ പോയ്മറക്കു.

സ്വപ്‌നങ്ങള്‍ കാണണ്ട, ശരിതന്നെ നിന്നുടെ
ചിന്തകള്‍ തത്വങ്ങള്‍ കയ്തോഴുന്നു.

എന്നാലും നീയാദ്യം ഭംഗിയില്ലാബിംബം
എന്നു പറഞ്ഞെന്നെ തള്ളിയില്ലെ?

ഊറിച്ചിരിക്കുവാന്‍ എന്‍ മനം വെമ്പുന്നു
റിയലിസം ചൊല്ലുമ്പോള്‍ അങ്ങനെയാ.

മിണ്ടില്ല നിന്നോട്, പോകുന്നു ഞാനിപ്പോ
പഞ്ചാരവാക്കുകള്‍ കേള്‍ക്കവേണ്ട.

വീണ്ടും പിണങ്ങിയോ? അരുതെന്റെ ഓമലെ,
സങ്കടം കൊണ്ടു ഞാന്‍ ബുദ്ധിമുട്ടും.

പോകുന്നു ഞാനിപ്പോ, കാണുവാം നാളെ
നിന്‍ സങ്കടമെല്ലാം അകറ്റുന്നുണ്ട്.




സ്നേഹിതേ കാണണം നാളെയും ആലിന്റെ
കീഴിലായ്‌ കു‌ടുതല്‍ സ്വപ്നവുമായ്.

നേരമായ് തല്‍ക്കാലം വിടചൊല്ലി നീങ്ങുവാന്‍.
വിടചൊല്ലിനീങ്ങുന്നു കാണുവാനായ്!

പോയ് വരു‌ ഓമലെ, അച്ഛന്റെ വിളി വരും
മുന്പുത്തന്നവിടെ മടങ്ങിയെത്തു!


---- ബൈ സുദീപ് മൂത്തമന

Sunday, July 20, 2008

ഞങ്ങള്‍ ചെയ്ത കാമ്പസ് സിനിമയിലെ കവിത

കാണുന്നു ഞങ്ങള്‍... കാണുന്നു ഞങ്ങള്‍....
ആയിരം
കാഴ്ച്ചകള്‍ കാണുന്നു ഞങ്ങള്‍...
കാണുന്നു ഞങ്ങള്‍... കാണുന്നു ഞങ്ങള്‍....
ആയിരം കാഴ്ച്ചകള്‍ കാണുന്നു ഞങ്ങള്‍...




മഴയുണ്ട്
, പുഴയുണ്ട് പൂക്കളുണ്ട്‌...
ഇവക്കഴകുണ്ട്
, നിറമുണ്ടാകാരമുണ്ട്....
കാണുന്നു ഞങ്ങള്‍... കാണുന്നു ഞങ്ങള്‍....
ആയിരം കാഴ്ച്ചകള്‍ കാണുന്നു ഞങ്ങള്‍...
കരയുണ്ട് കാടുണ്ട്‌ കടലുമുണ്ട്
ഇവക്കഴകുണ്ട്
, നിറമുണ്ടാകാരമുണ്ട്....
കാണുന്നു ഞങ്ങള്‍... കാണുന്നു ഞങ്ങള്‍....
ആയിരം കാഴ്ച്ചകള്‍ കാണുന്നു ഞങ്ങള്‍...
കാണുന്നു ഞങ്ങള്‍... കാണുന്നു ഞങ്ങള്‍....
ആയിരം കാഴ്ച്ചകള്‍ കാണുന്നു ഞങ്ങള്‍...




നീ തലോടും പൂവിനഴകുണ്ട്,
നീ
നടക്കും വഴികള്‍ക്കു നിറങ്ങളുണ്ട്,
ഒരിക്കല്‍ ഞാനേകുമെന്‍ കാഴ്ച്ചകള്‍ നിനക്കായ്,
ഞാനില്ലാതെ കാണുമെന്‍ കണ്ണുകള്‍,
വീണ്ടുമോരായിരം വര്‍ണങ്ങള്‍.
ഞാനില്ലാതെ
കാണുമെന്‍ കണ്ണുകള്‍,
വീണ്ടുമോരായിരം വര്‍ണങ്ങള്‍.


കാണുന്നു
ഞങ്ങള്‍... കാണുന്നു ഞങ്ങള്‍....
ആയിരം
കാഴ്ച്ചകള്‍ കാണുന്നു ഞങ്ങള്‍...
കാണുന്നു
ഞങ്ങള്‍... കാണുന്നു ഞങ്ങള്‍...
ആയിരം ആഴങ്ങള്‍ കാണുന്നു ഞങ്ങള്‍...


--- ബൈ രാജന്‍ സോമസുന്ദരം

Saturday, July 19, 2008

കപിയുടെ ഭ്രാന്താദി ദോഷങ്ങള്‍



(ഫാന്റസി)
സര്‍പ്പങ്ങള്‍
ഇണചേര്‍ന്നോരാലിന്നു കീഴിലായ്‌,
താടിക്കു താങ്ങായി ഒരു കയ്യു മേലോട്ട്,
മോഹങ്ങള്‍
, സ്വപ്‌നങ്ങള്‍ ജീര്‍ണമാംപുഴകടന്നകലേക്ക്
പായുന്ന
, ഒഴുകുന്ന, ഒലിയുന്ന മാത്രയില്‍;
അങ്ങകലെ
കായലിന്‍ നാട്ടിലാ തീരത്ത്,
കാക്കകള്‍
കുയിലിന്റെ ചോറിനായ് വട്ടമി-
ട്ടുയരുന്ന, താഴുന്ന, ചീറുന്ന മാത്രയില്‍;
ആരോടാണു
നീ സൊള്ളുന്നത്?


നിന്റെ പേരിന്നു സമമായ അക്കങ്ങളെന്‍ ഫോണില്‍
ഒരുപാടു നേരമായ് ഡയല്‍ ചെയ്തു കൊണ്ടൊരു
'ബിസി' എന്ന പാട്ടിന്നു കാതോര്‍ത്തും പ്രാകിയും....
നിന്റെ ഫോണ്‍ ബിസിയാണെന്റെ നോക്കിയ സാക്ഷി.
ആലിലരിചുകേറുമെന്‍ അക്ഷമ സാക്ഷി.
ധിക്കാരി
! സൊള്ളുന്നതാരോട് ചൊല്ലു വേഗം.




എന്റെ നെഞ്ചകമിളകുന്നു പെട പെടാ താളത്തില്‍
അതിന്നു കോറസ്സില്‍ എന്‍ കൈകള്‍ എന്‍ കു‌ന്തല്‍
വലിക്കുന്നു, ചോറിയുന്നു, മേടുന്നു തലോടുന്നു....
പെണ്ണേ
.... ആരുമായാണ് നിന്‍ കത്തിവെയ്പ്പ്?
പറയ്
, ആരോടാണു നീ സൊള്ളുന്നത്‌?




കുത്തി
യിറക്കുക കത്തി എന്‍ ഹാര്‍ട്ടില്‍,
പട പടാ മിടിക്കുന്ന പ്രണയാര്‍ദ്രമാം ഹാര്‍ട്ടില്‍;
അതോടെ തീരണം, ഒടുങ്ങണം ചാകണം....
എടീ,
ആരാണ്ടാ നിന്നോടു സൊള്ളുന്നവന്‍ ?



(റിയാലിറ്റി)
ട്ട്രിംഗ്! ട്ട്രിംഗ്!
കപി : ഹലോ! ആരാ?
കാമു
: ഞാനാ... കാമു....
കപി
: ഇതേതാ നമ്പര്‍?
കാമു : ബൂത്താ! ഫോണ്‍ അച്ഛന്റെ അടുത്താ... ഇപ്പൊ ഷോപ്പിങ്ങിന്റെ ഇടയിലാ...
പിന്നെ
.....

(ഓക്കേ, മിസ്‌ അണ്ടര്‍സ്റ്റുഡ്)

--- ബൈ സുദീപ് മൂത്തമന