Saturday, July 19, 2008

കപിയുടെ ഭ്രാന്താദി ദോഷങ്ങള്‍



(ഫാന്റസി)
സര്‍പ്പങ്ങള്‍
ഇണചേര്‍ന്നോരാലിന്നു കീഴിലായ്‌,
താടിക്കു താങ്ങായി ഒരു കയ്യു മേലോട്ട്,
മോഹങ്ങള്‍
, സ്വപ്‌നങ്ങള്‍ ജീര്‍ണമാംപുഴകടന്നകലേക്ക്
പായുന്ന
, ഒഴുകുന്ന, ഒലിയുന്ന മാത്രയില്‍;
അങ്ങകലെ
കായലിന്‍ നാട്ടിലാ തീരത്ത്,
കാക്കകള്‍
കുയിലിന്റെ ചോറിനായ് വട്ടമി-
ട്ടുയരുന്ന, താഴുന്ന, ചീറുന്ന മാത്രയില്‍;
ആരോടാണു
നീ സൊള്ളുന്നത്?


നിന്റെ പേരിന്നു സമമായ അക്കങ്ങളെന്‍ ഫോണില്‍
ഒരുപാടു നേരമായ് ഡയല്‍ ചെയ്തു കൊണ്ടൊരു
'ബിസി' എന്ന പാട്ടിന്നു കാതോര്‍ത്തും പ്രാകിയും....
നിന്റെ ഫോണ്‍ ബിസിയാണെന്റെ നോക്കിയ സാക്ഷി.
ആലിലരിചുകേറുമെന്‍ അക്ഷമ സാക്ഷി.
ധിക്കാരി
! സൊള്ളുന്നതാരോട് ചൊല്ലു വേഗം.




എന്റെ നെഞ്ചകമിളകുന്നു പെട പെടാ താളത്തില്‍
അതിന്നു കോറസ്സില്‍ എന്‍ കൈകള്‍ എന്‍ കു‌ന്തല്‍
വലിക്കുന്നു, ചോറിയുന്നു, മേടുന്നു തലോടുന്നു....
പെണ്ണേ
.... ആരുമായാണ് നിന്‍ കത്തിവെയ്പ്പ്?
പറയ്
, ആരോടാണു നീ സൊള്ളുന്നത്‌?




കുത്തി
യിറക്കുക കത്തി എന്‍ ഹാര്‍ട്ടില്‍,
പട പടാ മിടിക്കുന്ന പ്രണയാര്‍ദ്രമാം ഹാര്‍ട്ടില്‍;
അതോടെ തീരണം, ഒടുങ്ങണം ചാകണം....
എടീ,
ആരാണ്ടാ നിന്നോടു സൊള്ളുന്നവന്‍ ?



(റിയാലിറ്റി)
ട്ട്രിംഗ്! ട്ട്രിംഗ്!
കപി : ഹലോ! ആരാ?
കാമു
: ഞാനാ... കാമു....
കപി
: ഇതേതാ നമ്പര്‍?
കാമു : ബൂത്താ! ഫോണ്‍ അച്ഛന്റെ അടുത്താ... ഇപ്പൊ ഷോപ്പിങ്ങിന്റെ ഇടയിലാ...
പിന്നെ
.....

(ഓക്കേ, മിസ്‌ അണ്ടര്‍സ്റ്റുഡ്)

--- ബൈ സുദീപ് മൂത്തമന

No comments: