Wednesday, July 23, 2008

കപി കണ്ട നിരാശാകാമുകന്‍




നിനക്കു വേണ്ടി ഞാന്‍ ഒരുക്കിയ ആല്‍ത്തറയില്‍,
ഒരു സര്‍പ്പജടം ദൃശ്യം,
അതിന്നിടത്തായ്,
ചത്തു കൊക്ക്‌ തള്ളിയൊരു മാടപ്പ്രാവും!

ചിറകൊടിഞ്ഞ പ്രതീക്ഷകളെ ചിന്നഭിന്നമാക്കിയ സര്‍പ്പമേ...
നീയും നശിച്ചുവോ?

അരുത്.
ഉണരൂ.
ഉണര്‍ന്നിരിക്ക നീ അല്‍പ്പ നിമിഷം,
എന്‍ സങ്കടം കേള്‍ക്ക നീ ഒരു തവണ,
കേട്ടിട്ടുങ്ങിക്കോള്‍.
ഉഗ്രവിഷമൂര്‍ത്തി,
എന്‍ മനോവിഷം ഇറക്കുക,
അതിനായ് ഉണരുക!



ഹാ! ഉണര്‍ന്നുവോ?
എന്റ വിളികേട്ടുര്‍ന്നുവോ?
ഉറവവറ്റുന്നതിന്‍ മുന്‍പുനീയുര്‍ന്നുവോ?
നന്ദി!
ഒരായിരം നന്ദി!

ഹാ! ഇഴയുന്നതെന്തിന്?
ഇഴഞ്ഞുനീങ്ങുന്നതെന്തിന്?
നില്‍പ്പുണ്ടിവിടെ,
മനോവിഷമം പേറി ഞാന്‍ ,
ചിറകുകള്‍ തകര്‍ന്ന ഞാന്‍ ,
നിനക്കായ് ആല്‍ത്ത തീര്‍ത്ത ഞാന്‍ ,
നിന്നെ വിളിച്ചുണര്‍ത്തിയ ഞാന്‍ ,
എന്നിട്ടും,
എന്റ ഹൃദയത്തില്‍ ചവിട്ടി ഇഴഞ്ഞു നീങ്ങുന്നതെന്തേ നീ?




മറിഞ്ഞാതെന്തേ എന്‍ കാഴ്ച്ചയില്‍ നിന്നു നീ?
കലക്കിമറിക്കുന്നതെന്തിനെന്‍ കണ്ണുകള്‍?
ഇല്ല! തളരില്ല ഞാന്‍ !
നീ ഇണതേടിയകന്നാലും,
തളരില്ല ഞാന്‍ !
ആല്‍ത്തക്ക് സമീപമോരു താജ് മഹാലുയര്‍ത്തി,
ചിറകൊടിഞ്ഞ എന്‍ കിനാവുമായ്,
പൊട്ടിത്തകരാത്ത ഹൃദയശുദ്ധിയുമായ്‌,
കാത്തിരിക്കും,
ഹൃദയം പൊട്ടി ഒടുങ്ങും വരെ ഞാന്‍ ,
കാത്തിരിക്കും,
നിനക്കായ്,
കാത്തിരിക്കും!


---- ബൈ സുദീപ് മൂത്തമന

2 comments:

നരിക്കുന്നൻ said...

നിരാശകാമുകന്‍ കലക്കി.

HP said...

...

ആല്‍ത്തറക്ക് സമീപമോരു താജ് മഹാലുയര്‍ത്തി...


Adippoli!!!

Really....

നിരാശകാമുകന്‍ കലക്കി.